2011, ജൂൺ 1, ബുധനാഴ്‌ച

ജോലിക്കായി ഗള്‍ഫിലേക്ക് .

                    ജോലിക്കായി ഗള്‍ഫിലേക്ക് .

ജോലിക്കായി ഗള്‍ഫിലേക്ക് പോകുക എന്നത് ഞാന്‍ ഒരിക്കലും ആഗ്രഹിക്കാത്ത ഒന്നായിരുന്നു .ഗള്‍ഫ് ജീവിതം പ്രയാസമേരിയതാന്നെന്നു എനിക്ക് നന്നായി അറിയുമായിരുന്നു. അതിനു കാരണം എന്‍റെ ഉപ്പ തന്നെയാണ് .പ്രവാസ ജീവിതം നയിച്ചിരുന്ന അദ്ദേഹം അനു ഭവിച്ചിരുന്ന ബുദ്ധിമുട്ടുകള്‍ ഞാന്‍ മനസ്സിലാക്കിയിരുന്നു .മാത്രമല്ല നിരവധി മഹല്ലുകളില്‍ ഇസ്‌ ലാമി ക പ്രബോ ധനവുമായി ബന്ധപ്പെട്ടപ്പോള്‍ അവിടെയുള്ള പ്രവാസികളുടെ അവസ്ഥ ഞാന്‍ ശരിക്ക് മനസ്സിലാക്കിയിരുന്നു .അതിനാലാവണം ഗള്‍ഫ് എന്ന ആഗ്രഹം അശേഷം ഉണ്ടായി രുന്നില്ല .പക്ഷെ എന്‍റെ ഉപ്പ എന്നെ ഗള്‍ഫിലേക്ക് കൊണ്ടു പോകുവാന്‍ ശ്രമിച്ചിരുന്നു. പക്ഷെ അന്നൊന്നും എന്‍റെ ആഗ്രഹാമില്ലായ്മയും അതോടൊപ്പം ആ വിസയുടെയൊക്കെ പല നിബന്ധ നകളും കാരണം നടന്നില്ല .ഞാന്‍ ഉപ്പയുടെ നിര്‍ബന്ധം കാരണം സൌദിയിലെ  ഏതെങ്കിലും ഒരു ജാലിയാത്തില്‍ പ്രബോധകനായി ജോലിക്ക് ശ്രമിച്ചു .അക്കാര്യം  അന്ന് ബുകൈരിയ്യ ജാലിയാത്തില്‍  ജോലി ചെയ്തിരുന്ന മൂത്തേടം ഹംസ സുല്ലമിയോടു പറയുകയും . അതിനായി ഒരു അപേക്ഷ തയ്യാറാക്കി ,മടവൂരിന്റെ ഒരു ലെറ്ററും കൂടി സലിം സുല്ലമി വശം കൊടുത്തയച്ചു .അങ്ങനെ ഒരു ദിവസം  ഖസീം പ്രവിശ്യയിലെ രിയാദുല്‍ ഖബ്ര എന്ന സ്ഥലത്ത്  ഉള്ള ജാലിയാത്തിലെ ഷെയ്ഖ്‌,
ഞാന്‍ പാലക്കാട് ജോലി ചെയ്യുന്ന  സമയത്ത് വിളിച്ചു .ഞാന്‍ ആവട്ടെ ആ സമയത്ത് ഞാന്‍ ഇലായിരുന്നു .പിന്നീട് വീണ്ടും വിളിച്ചു .അങ്ങനെ ഞാന്‍ സംസാരിച്ചു .അരമന്നിക്കൂരോളം. ധാരാളം ചോദ്യങ്ങള്‍ .ഒരു ടെലിഫോണ്‍  ഇന്റര്‍വ്യൂ  !!!. നന്നായി ഉത്തരം പറഞ്ഞിരുന്നു .പക്ഷെ ആ ഷെയ്ഖ്‌ അതിനേക്കാള്‍ ഉത്തരം എന്നില്‍ നിന്നു പ്രതീക്ഷിച്ചിരിക്കാം.അതിനാല്‍ അത് മുടങ്ങി .പിന്നെയും കുറെ നാളുകള്‍!!!. ഗള്‍ഫിലേക്ക് കിട്ടരുത് എന്ന് പ്രാര്ത്തിച്ചിരുന്നു. 

            പാലക്കാട് വെച്ച് സംസ്ഥാന ഗവണ്മെന്റിന്റെ ഹജ്ജ് കമ്മറ്റിയുടെ ഹാജിമാര്‍ക്കുള്ള ഒരു ക്ലാസും വാക്സിനേഷനും പാലക്കാട് ജില്ലഹോസ്പിട്ടലിനടുതുള്ള ത്ര്പ്തി ഹാളില്‍ വെച്ച്നടക്കുകയാണ് . ഹജ്ജിനു  പോകുന്ന  ആളുകളാ ണല്ലോ , അതിനാല്‍ അവരെ കാണണം. ഹജ്ജ് മെമ്പര്‍ Dr .  സലിം ചെര്പുള്ളശേരിയുടെ അനുജനായ സാദിഖലിയായിരുന്നു  . ക്ലാസ് എടുക്കാന്‍ വരുന്നത് സി പി ഉമര്‍ സുല്ലമിയാണ് .  ഞാന്‍ അത് കേള്‍ക്കുവാനായി പോയി .അവിടെ ചെന്നപോള്‍ ബ്ലോക്ക് കാരണം സി.പി വരന്‍ വൈകി . ടൈം ആയപ്പോള്‍ സാദിഖലി സാഹിബ്‌ എന്നോടു തുടങ്ങുവാന്‍
പറഞ്ഞു ,അങ്ങനെ കേള്‍വിക്കരാനാവാന്‍ വന്നയാള് സ്വാഗതം പറയണി നിയോഗിക്കപ്പെട്ടു ,ഒരു പാടു ഹജ്ജാജിമാര്‍  മുമ്പില്‍ .കുറെ സമയവും എനിക്ക് തന്നു .ഞാനാകട്ടെ മക്കയെ കുറിച്ചും കാബയെ കുറിച്ചും ഹ്ര്‍ദ്യമായ ശൈലിയില്‍ സംസാരിച്ചു .എന്റെ മനസ്സില്‍ തട്ടികൊന്റായിരുന്നു ആ സംസാരം .ഞാന്‍ പ്രാര്തിച്ച്ചു .ആ പുണ്ണ്യ ഭൂമി   കാണാനും ഹജ്ജു ചെയ്യാനും ഭാഗ്യത്തിനായ് . ഒരിക്കലും പ്രതീക്ഷിച്ച്ചതല്ല ,അടുത്തൊന്നും ഹജ്ജു ചെയ്യാന്‍ പറ്റുമെന്ന് .അല്ലാഹുവിന്റെ അനുഗ്രഹം .തൊട്ടു പിറ്റേ വര്ഷം
ഞാന്‍ ആ പരിശുദ്ധ ഭൂമിയില്‍ കാല്‍ കുത്തിയിരിക്കുന്നു.ഇഹ്രാമിന്റെ
വസ്ത്രം ധരിച്ചു മനസ്സ് നിറയെ തല്ബിയത്ത്തിന്റെ മന്ത്രവുമായി .പരിശുദ്ധ കഅബാലയം  കണ്‍ മുന്നില്‍ !!. വല്ലാത്ത സൌഭാഗ്യം !!!.ഞാന്‍ ഒറ്റക്കല്ല .ഒരു 
വിഭാഗം ഹാജിമാരുടെ അമീരായാണ് ആദ്യതവണ തന്നെ എത്തിയത്. നാഥന്
സര്‍വ്വ സ്തുതിയും .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ